വിഴിഞ്ഞം : ക്രിമിനൽ കേസിലെ പ്രതികളെ പടിക്കാൻ പോയ പൊലീസിനു നേരെ സഹോദരങ്ങളുടെ ആക്രമണം രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തി. കൈ വിലങ്ങുകൊണ്ടുള്ള അടിയിൽ വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരായ രാകേഷ്, വിനയകുമാർ എന്നീവർക്കാണ് പരിക്കേറ്റത്. രാകേഷിന്റെ മൂക്കിന്റെ പാലം തകർന്നു. വിനയകുമാറിന്റെ കഴുത്തിൽ മുറിവേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പ്രതികളായ തിരുവല്ലം സ്വദേശി അനന്തു കൃഷ്ണനെയും സഹോദരൻ യദുകൃഷ്ണനെയും അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നാലിനു ബൈക്കുകൾ തമ്മിൽ സൈഡ് കൊടുക്കാത്തതിനെ ചൊല്ലി അനന്തുവും വിഴിഞ്ഞം മുക്കോല മണലി സ്വദേശിയും തമ്മിൽ വെങ്ങാനൂരിൽ വാക്കുതർക്കമുണ്ടായിരു ന്നു. അന്നു വൈകുന്നേരം വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൻ ഇരുകൂട്ടരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ അനന്തു, വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അവിടെനിന്നു മുക്കോലയിൽ എത്തിയ വിഷ്ണുവിനെ ബൈക്ക് ഇടിച്ച് തള്ളിയിട്ടശേഷം അനന്തു വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു.
സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അനന്തുവും വീട്ടുകാരും കാറിൽ തൃശൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചുത്. തിരുവല്ലം പൂങ്കുളം ഭാഗത്തെത്തിയ പൊലീസ് സംഘം കാർ തടഞ്ഞുനിർത്തി അനന്തുവിനെ പിടികൂടി വിലങ്ങു വയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരങ്ങളുടെയും മാതാവിന്റെയും ആക്രമണമുണ്ടായത്. തിരുവല്ലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് അനന്തു, അടിപിടി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് യദുകൃഷ്ണൻ. പൊലീസിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവിനെതിരെയും തിരുവല്ലം പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.